മുഗൾ
സാമ്രാജ്യത്തിലെ മൂന്നാമത്തെ ചക്രവർത്തിയായ അക്ബറുടെ (അബ്‌ദുൾ-ഫത് ജലാൽ ഉദ്-ദിൻ
മുഹമ്മദ് അക്‌ബർ) രാജസദസ്സിനെ അലങ്കരിച്ചിരുന്ന ഒമ്പത് പണ്ഡിതശ്രേഷ്ടന്‍മാരെയാണ്
അക്ബറുടെ നവ രത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1556 മുതല്‍ 1605 വരെയുള്ള അക്ബറുടെ ഭരണകാലയളവില്‍ കലകരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും
വളരെയധികം പ്രോത്സാഹനങ്ങള്‍ ലഭിച്ചിരുന്നു. 1569ല്‍ നിര്‍മിച്ച
ഹുമയൂണ്‍ ശവകുടിരം, ആഗ്ര, ലാഹോർ,
അലഹബാദ് എന്നിവിടങ്ങളിലെ കോട്ടകൾ, ഫത്തേപൂർ
സിക്രിയിലെ രമ്യഹര്‍മ്യങ്ങള്‍ ഇവയെല്ലാം അക്ബറുടെ കലകാരന്മാരുടെ സംഭാവനകളാണ്.
അക്ബർ പ്രോത്സാഹിപ്പിച്ച പതിനേഴു ചിത്രകാരന്മാരിൽ അബ്ദുസ്സമദ്, ബസവൻ, താര, ജഘന്‍,കേശു ലാല്‍, മുകുന്ദ്, റാം,
സന്‍വാല, എന്നിവർ ഉൾപ്പെടുന്നു ഇവരുടെ
കരവിരുതില്‍ ജനിച്ചതാണ് അക്ബറുടെ ജീവചരിത്രമായ അക്ബര്‍ നാമയിലെ ചിത്രങ്ങള്‍. സംഗീത
തല്‍പ്പരനായിരുന്ന ഇദ്ദേഹത്തിന്റെ കൊട്ടാര ദര്‍ബാര്‍ ബസ്ബഹദൂർ, മിയാന്‍ താൻസൻ, ബാബാ റാം ദാസ്, ബാബാ ഹരിദാസ് എന്നിവരുൾപ്പെടെ 36ഓളം സംഗീതജ്ഞര്‍
അലങ്കരിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അക്ബറുടെ കൊട്ടാരത്തിലെ
നവരത്നങ്ങൾ ഏറെ പ്രസിദ്ധിയാർജിച്ചവരായിരുന്നു.
രാജാ തോഡർ മാൾ
രാജാ തോഡർ മാൾ |
മിയാൻ താൻസെൻ
മിയാൻ താൻസെൻ
|
ബീർബൽ
ബീർബൽ |
അക്ബർ
ചക്രവർത്തിയുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് ബീർബൽ. ശരിയായ പേർ മഹേശ്
ദാസ്. തന്റെ മുപ്പതാം വയസ്സിൽ അദ്ദേഹം അൿബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായി.
ബീർബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകൾ അദ്ദേഹം
എഴുതിയിട്ടുണ്ട്. 1586ൽ അഫ്‌ഗാനികളായ യുസഫ്സായി ഗോത്രവുമായി നടന്ന യുദ്ധത്തിൽ
ബീർബലും അദ്ധേഹത്തിന്റെ 8000ത്തോളം വരുന്ന സൈനികരും കൊല്ലപ്പെട്ടു.
മുല്ല ദോ-പിയാസ
മുല്ല ദോ-പിയാസ |
മുഗൾ
ചക്രവർത്തിയായിരുന്ന അക്ബറിന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു “‘മുല്ല ദോ-പിയാസ”’. മിക്ക് പണ്ഡിതന്മാരും ഇദ്ദേഹം സാങ്കല്പ്പികമാണെന്ന് കരുതുന്നു. എന്നാൽ
ഇദ്ദേഹത്തേ പറ്റിയുള്ള നാടോടി കഥകൾ 19ആം നൂറ്റാണ്ടിലെ
എഴുത്തുകാരാണ് ജനകീയമാക്കുന്നത്. നാടൊടി കഥകളിൽ ബീർബലിന്റെ പ്രതിയോഗിയായി ഇദ്ദേഹം
കാണപ്പെടുന്നു. മിക്ക കഥകളിലും ബീർബലിനോടും അക്ബറിനോടും ഒപ്പവും ചില കഥകളില്‍
വില്ലൻ വേഷങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. മുഗൾ ചരിത്ര കലത്തെ രേഖകളിൽ
ഇദ്ദേഹത്തെ പറ്റി പരാമർശമില്ല. ഇദ്ദേഹത്തിന്റെ യഥാർത നാമം അബ്ദുൾ മോമിൻ
എന്നാണെന്നും ഇന്ത്യയിലാണ് ജനിച്ചതെന്നും, 1532നു മുൻപ്
ഇറാനിലേക്ക് പോയെന്നും, അതിനു ശേഷം 36
വർഷത്തിനു ശേഷം മരിച്ചെന്നും.ഹൻഡിയയിൽ അടക്കം ചെയ്തു എന്നും ചില ചരിത്രകാരന്മാര്‍
രേഖപെടുത്തുന്നു.
മാൻസിങ്ങ് ഒന്നാമൻ
മാൻസിങ്ങ് ഒന്നാമൻ |
രജപുത്നയിലെ
അംബെറിലെ(ഇന്നത്തെ ജയ്പൂർ) രജപുത്ര രാജാവായിരുന്നു മാൻസിങ്ങ് ഒന്നാമൻ. മുഗൾ
ചക്രവർത്തിയായിരുന്ന അക്ബറിന്റെ വിശ്വസ്തനായ സൈനാധിപനായിരുന്നു അദ്ദേഹം.അക്ബർ
തന്റെ മന്ത്രിസഭയിലെ നവരത്നങ്ങളിൽ ഒരാളയി തിരഞ്ഞെടുത്തിരുന്നു . അംബറിലെ
രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി 1550ലാണ്
ജനനം. അക്ബറും, റാണാ
പ്രതാപ് സിങ്ങും മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്.ഇദ്ദേഹത്തെ കുൻവർ
(രാജകുമാരൻ) എന്നാണ് അറിയപെട്ടിരുന്നത് .മിർസാ രാജ ,മാൻസാബ്(റാങ്ക്)
എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന് അക്ബറിൽ നിന്ന് സ്വീകരിച്ചു. 1614ൽ ജൂലൈ 6
അദ്ദേഹം അന്തരിച്ചു.
അബുൾ ഫസൽ ഇബ്ൻ മുബാറക്ക്
അബുൾ ഫസൽ
അക്ബറിന് അക്ബര്‍നാമ
സമര്‍പിക്കുന്നു
|
ഫൈസി മധ്യകാല ഭാരതത്തിലെ പണ്ഡിതനും കവിയുമായിരുന്ന ഷൈക്ക് അബു അൽഫൈസ് ഇബ്ൻ മുബാറക്കിന്റെ തൂലിക നാമമാണ് ഫൈസി. അക്‌ബറിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളയിരുന്നു. അക്‌ബറിന്റെ സദസ്സിലെ ചരിത്രകാരനായ അബുൽ ഫസലിന്റെ മൂത്തസഹോദരനാണ് ഇദ്ദേഹം. കവിയും വളരെ ബുദ്ധിമാനായ ഇദ്ദേഹത്തെ തന്റെ മക്കളുടെ ഗുരുവായി അക്ബര്‍നിയമിച്ചു. ഫൈസി ആഗ്രയിലാണ് ജനിച്ചത്.. ഫൈസി 1595ൽ ആസ്ത്മ ബാധിതനായി അന്തരിച്ചു.
അബ്ദുൽ റഹിം ഖാൻ
അബ്ദുൽ റഹിം ഖാൻ |
അബ്ദുൽ റഹിം
ഖാൻ മുഗൾസേനാനിയും രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയുമായിരുന്നു അബ്ദുൽ റഹിം ഖാൻ.
അദ്ദേഹം നടത്തിയ സൈനിക വിജയങ്ങളുടെ അങ്ങികാരമായി അക്ബര്‍ മീർ അർദ്, ഖാൻ-ഇ-ഖാനാൻ, രാജകൊട്ടാരത്തിലെ ഏറ്റവും വലിയ വക്കീൽസ്ഥാനം എന്നിവ കല്‍പിച്ചു
കൊടുത്തിരുന്നു. റഹിമിന്റെ പ്രശസ്തമായ സാഹിത്യ സംഭാവനകളാണ് നഗരശോഭ, റഹീം രത്നവലി, റഹീംകാവ്യം, രാസപഞ്ചാധ്യായി
എന്നിവ.
ഫക്കീർ അസിയാവോ ദിൻ
അക്ബറുടെ പ്രധാന ഉപദേഷ്‌ടാക്കളില്‍
ഒരാളായിരുന്നു ഫക്കീർ അസിയാവോ ദിൻ. മതപരമായ നിര്‍ദേശങ്ങള്‍ അക്ബര്‍ അസിയാവോയില്‍
നിന്നാണ് സ്വീകരിച്ചിരുന്നത്.
Comments
Post a Comment