കരിഖട്ടയിലെ ആ മലഞ്ചെരുവില്‍ ഫത്തഹ് ഹൈദര്‍ തന്‍റെ ശത്രു വ്യൂഹത്തിന്‍റെ വരവും കാത്ത് അക്ഷമനായി നിലകൊണ്ടു. ഒരു പക്ഷെ ഇന്നേക്ക് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നൈസാമിന്‍റെ വമ്പിച്ച സൈന്യത്തെ ആ ആപല്‍ക്കരമായ മൂഹൂര്‍ത്തത്തില്‍ ഗുറംചണ്ടയില്‍ നിന്നും തുരുത്തിയ അഭിമാനകരമായ മുഹൂര്‍ത്തം ആ യുവരാജാവില്‍ തന്‍റെ ശത്രുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കണം. എന്നിരുന്നാലും താനും തന്‍റെ രാജ്യവും അകപെട്ടിരിക്കുന്ന ആപല്‍ക്കരമായ സന്ധിയെ കുറിച്ച് ആ പോരാളി ബോധവാന്‍ ആയിരുന്നു. ഈ അവസരം അവന്‍റെ പിതാവ് ശ്രീരംഗപട്ടണം കോട്ടയില്‍ അന്ത്യ സമരത്തിനുള്ള പടപ്പുറപ്പാടിലായിരുന്നു. ജനറല്‍ ഡേവിഡ് ബയര്‍ഡിന്‍റെ നേത്രത്തിലുള്ള ശത്രു സേനയുടെ 3ദിനം നീണ്ടു നിന്ന ആക്രമണത്തിന്‍റെ ഭലമായി 1799 മെയ് 3ന് ആ പിതാവിന്‍റെ ശക്തി ദുര്‍ഗ്ഗത്തിന്‍റെ വടക്ക് – പടിഞ്ഞാറന്‍ ബാസ്റ്റ്യനില്‍ വിള്ളല്‍ വീഴ്ത്തി ശത്രുക്കള്‍ വിജയം കണ്ടു. ആ വിള്ളലില്‍ ശത്രു സൈന്യവും കോട്ടക്കുള്ളിലെ കഴുകന്‍ കണ്ണുകളും ഒരേ പോലെ ആനന്ദം പങ്കിട്ടു. പിറ്റെ ദിവസം കാലത്ത് ആ രാജ്യത്തിന്‍റെ സുല്‍ത്താനായ ആ പിതാവ് കോട്ടയുടെ വിള്ളല്‍ കാണുകയും തന്‍റെ വിശ്വസ്ഥനായ സയ്യിദ് ഗഫൂറിനോടും സംഘത്തോടും അവിടം പ്രതിരോധിച്ചു നില്‍ക്കുവാന്‍ കല്‍പ്പിച്ച ശേഷം ലാല്‍ ബാഗ് കൊട്ടാരത്തിലേക്ക് പിന്‍വാങ്ങി അവിടെ കാത്തുനിന്ന സുല്‍ത്താന്‍റെ ബ്രാഹ്മണരായ ജ്യോതിഷികള്‍ വലിയൊരപകടം വരുന്നുവെന്ന് അദ്ധെഹത്തിന് മുന്നറിയിപ്പ് നല്‍കി അതിനാല്‍ ധാനധര്‍മ്മകള്‍ നടത്തി അതകറ്റാനും അന്നെ ദിവസം സൈനികരെ വിട്ട് നില്‍ക്കരുതെന്നും ഉപദേശം നല്‍കി അതിന്‍ പ്രാകാരം ചെന്നപട്ടണത്തിലെ ബ്രാഹ്മണ പുരോഹിതന് ഒരാനയും, 200 രൂപയും, ഒരു ചാക്ക് എണ്ണ കുരുക്കളും ദാനംനല്‍കി, മറ്റുള്ളവര്‍ക്കായി കാളകളും, പശുക്കളും, വസ്ത്രങ്ങളും, എണ്ണയും സമർപ്പിച്ചു.
സര്‍ റോബര്‍ട്ട് കെര്‍ പാര്‍ട്ടര്‍ വരച്ച ശ്രീരംഗപട്ടണം കോട്ട ഉപരോധിക്കുന്ന ചിത്രം |
സര്‍ ഡേവിഡ് ഹല്‍ക്കി വരച്ച ജനറല്‍ ജനറല്‍ ബയട് ടിപ്പുവിന്‍റെ ശവ ശരീരം കണ്ടെത്തുന്ന ചിത്രം |
ടിപ്പുവിന്‍റെ പുത്രന്‍മാരുടെ കീഴടങ്ങല്‍ ഹെന്‍ട്രി സിങ്ങ്ലെറ്റന്‍ ചിത്രം |
അന്ന് വൈകുന്നേരം 4.30തോടെ 571 പവനും 4 ശില്ലിങ്ങും മുടക്കി ആദരപൂര്‍വ്വം കമ്പനി സുല്‍ത്താന് ശവസംസ്കാരം നല്‍കി. ലാല്‍ ബാഗില്‍ ഹൈദരലിയുടെ ശവകുടിരത്തിലായിരുന്നു ചടങ്ങ്. രണ്ട് യുറോപ്യന്‍ കമ്പനി സൈന്യം മുന്നില്‍ നടന്നു അബ്ദുള്‍ഖാദര്‍ പ്രാധാന കര്‍മ്മിയായി മുന്നില്‍ നടന്നു, ആ ശവമഞ്ചലിന്‍റെ പുറകിലായി ടിപ്പുവിന്‍റെ രണ്ടാമത്തെ പുത്രന്‍ അബ്ദുല്‍ ഖാലിക്കിനെയും കാണാമായിരുന്നു. മിനിട്ടുകളിടവിട്ടു ആചാരവെടികള്‍ മുഴങ്ങികൊണ്ടിരുന്നു. അവിടെകൂടിയ ജനങ്ങളെ പറ്റി ശവസംസ്കാരത്തിന് സാക്ഷിയായ അലക്സാണ്ടര്‍ ബിറ്റ്സണ്‍ പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി. "ആ ശരീരത്തിന് മുന്നില്‍ അവരില്‍ പലരും സാഷ്ട്ടംഗം നമസ്കരിച്ചു. തങ്ങളുടേതായ ദുഖം അവര്‍ ഉച്ചത്തിലുള്ള രോധനത്തിലൂടെ വ്യക്തമാക്കി ( എ വ്യൂവ് ഓഫ് ദി ഒർജിന് & കണ്‍ഡകട് ഓഫ് ദ വാര്‍ എഗിനിസ്റ്റ് ടിപ്പു സുൽത്താൻ - അലക്‌സാണ്ടർ ബീസ്‌റ്റൻ )". 1799 ജൂൺ ആറിന് കമ്പനി മൈസൂര്‍ രാജ്യം വോടയാര്‍ രാജവംശത്തിന് കൈമാറി, ദിവാന്‍ പൂര്‍ണയ്യ കൃഷ്ണ രാജ വൊഡയാരുടെ വിശ്വസ്തനായ ദിവാനായി മാറി, ഖമറുദ്ദിന് ഗുറചണ്ടയുടെ ജാഗീര്‍ നൈസാം അനുവദിച്ചു കൊടുത്തു, മിര്‍ സാദിക്ക് സ്വന്തം സൈനികരുടെ തന്നെ കൊലകത്തിക്കിരായായി, മിര്‍സാദിക്കിന്‍റെ അഴുകിയ ശവശരീരം കുഴിമാടത്തില്‍ നിന്നും മാന്തിയെടുത്ത മൈസൂര്‍ ജനങ്ങള്‍ ആഴ്ചകളോളം ചപ്പുചവറുകള്‍ ആ ശവശരീരത്തിന് പുറമേ ശേഖരിച്ച് അവരുടെ വെറുപ്പും, കോപവും പ്രകടമാക്കി. 1800 ഒക്ടോബറോടെ 12 തീയതിയോടെ ഹൈദ്രബാദു നൈസാം തനിക്ക് ആൻഗ്ലോ മൈസൂർ യുദ്ധങ്ങളിൽ വിഹിതമായി ലഭിച്ച പ്രദേശങ്ങൾ കമ്പനിക്ക് തിരികെ നല്‍കി കമ്പനിയുടെ സാമന്തനായി മാറി, പൂനയിലെ ദര്‍ബാറിനെയും ടിപ്പുവിന്‍റെ മരണം കാര്യമായി തന്നെ ബാധിച്ചു നിരാശാനയാ പെശ്വ ബാജിറാവു "തന്‍റെ വലം കൈ അറ്റതായി വിലപിച്ചു ( ഹോം മിസിലിനിയസ് സീരിയസ്)", നാനാ ഫട്നാവിസിന്‍റെ ഹൃദയത്തെയും ഈ വാര്‍ത്ത തകര്‍ത്തു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു “ ടിപ്പുവിന്‍റെ മരണം കമ്പനിയെ അതിശക്തരാക്കി മാറ്റിയിരിക്കുന്നു, അവരുടെ അടുത്ത ലക്ഷ്യം പൂനയാണ്, അധികം വൈകാതെ ആ കറുത്ത ദിനങ്ങള്‍ പൂനയിലും വന്നെത്താന്‍ പോകുന്നു (ന്യൂ ഹിസ്റ്ററി ഓഫ് മാറാത്തസ് വോളിയം 3 -സർദേശായി )” നാനയുടെ പ്രവചനം അസ്ഥാനത്തായില്ല 1803 ഡിസംബർ 30ന് വെല്ലസ്ലിയുടെ മുന്നിൽ മാറാത്ത സാമ്രാജത്തിന് കാലിടറി, 1818ഓടെ ആ പതനം പൂർത്തിയായി. താൻ വരുത്തി വച്ച വിപത്തുകളുടെ ഫലമനുഭവിക്കുന്നതിന് മുന്നെ തന്നെ നാനയുടെ കൺകൾ എന്നെന്നേക്കുമായി അടഞ്ഞിരുന്നു.
മുയിസുദ്ധീൻ അലി ഖാൻ സുൽത്താൻ |
രാജഖാൻ |
അബ്ദുൾ ഖാലിഖ് സുൽത്താൻ |
ഫത്തെഹ് ഹൈദർ സുൽത്താൻ |
Comments
Post a Comment